26 January 2014

പതാകയുടെ മറവില്‍ ....

പതാകയുടെ മറവില്‍ ....
------------
വര്‍ണ്ണപ്പതാകയുടെ മറപറ്റി
കൊടിയ പാതകങ്ങള്‍
മുറയ്‌ക്ക്‌ നടന്ന്‌ കൊണ്ടിരുന്നു.
ഒടുവില്‍
ഇരകളുടെ 
വിലാസം 
രേഖപ്പെടുത്തപ്പെട്ട
ഗോപുരം
മന്ത്രങ്ങളും ,
കുതന്ത്രങ്ങളും ,
കുന്തമുനകളും
ഉപയോഗിച്ച്‌
നിലം പരിശാക്കി.

സഹികെട്ട ഇരകള്‍
വേദനകൊണ്ട് പുളഞ്ഞു.
തീവ്രമായ ജീവിതാനുഭവം
മാധ്യമങ്ങളോട്‌
തുറന്ന്‌ സമ്മതിച്ചവരെ
ഭീകരവാദികളെന്ന്
മുദ്രകുത്തി.

വേട്ടക്കാരെ
കൂട്ടിലടക്കാന്‍
നിയമങ്ങള്‍
ഇനിയും
പടച്ചുണ്ടാക്കണം
ഇരകളെ
പാട്ടിലാക്കാന്‍
മാത്രമേ
നിലവിലുള്ള നിയമങ്ങള്‍
അനുശാസിക്കുന്നുള്ളൂ..
.............................
സന്ദര്‍ശകര്‍ക്ക്‌ തൃപ്‌തി പകരുന്ന
മരണ ശയ്യയിലെ
അഭിമാനിയുടെ
വാക്കുകള്‍
കടമെടുക്കുക.
"അത്ര തീവ്രമായ പ്രയാസങ്ങളൊന്നും ഇല്ല "

0 comments:

Post a Comment

Note: Only a member of this blog may post a comment.